Posts

Showing posts with the label MALAYALAM

2025-ൽ ഓൺലൈൻ വഴി എളുപ്പത്തിൽ പണം സമ്പാദിക്കാൻ 10 മികച്ച മാർഗങ്ങൾ

Image
  2025-ൽ വീട്ടിൽ ഇരുന്നുകൊണ്ട് ഓൺലൈൻ വഴി എളുപ്പത്തിൽ പണം സമ്പാദിക്കാൻ വഴികൾ തേടുന്നുണ്ടോ? ബ്ലോഗിംഗ്, ഫ്രീലാൻസിങ്, അഫിലിയേറ്റ് മാർക്കറ്റിംഗ് തുടങ്ങിയ 10  മേഖലകൾ തുറന്നു കിടക്കുകയാണ്. ഇവക്കൊക്കെ കൃത്യമായി പരിശീലനം ആവശ്യമാണ് ഇപ്പോൾ 2025-ൽ ഓൺലൈൻ വഴി പണം സമ്പാദിക്കുന്നത് വളരെ എളുപ്പമായിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ വളർച്ച, AI ടൂൾസുകളുടെ സഹായം, ഗ്ലോബൽ മാർക്കറ്റുകൾ, തുടങ്ങിയ വിവിധ മാർഗ്ഗങ്ങൾ വഴി വീട്ടിൽ നിന്ന് തന്നെ വരുമാനം ഉണ്ടാക്കാൻ സഹായിക്കുന്നു. 2025-ൽ ഓൺലൈൻ വഴി പണം സമ്പാദിക്കാനുള്ള കാരണങ്ങൾ ഇഷ്ടംപോലെ സമയം ലാഭിക്കാം. കഴിവ് ഉണ്ടാകണം യാത്രാ ചിലവ് ഇല്ല. പലതരം വരുമാന മാർഗങ്ങൾ. പരീക്ഷണങ്ങൾ ആവശ്യമാണ് ലോകമെമ്പാടും അവസരങ്ങൾ. കുറഞ്ഞ ചിലവിൽ തുടങ്ങാം. H2: 2025-ൽ ഓൺലൈൻ വഴി എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള 10 മാർഗങ്ങൾ 1. ഫ്രീലാൻസിങ് Upwork, Fiverr, Freelancer പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിങ്ങളുടെ കഴിവുകൾ (റൈറ്റിംഗ്, ഡിസൈൻ, വീഡിയോ എഡിറ്റിംഗ്, കോഡിംഗ്, മാർക്കറ്റിംഗ്) വിൽക്കാം. 👉 ടിപ്പ്: ചെറിയ ജോലികളിൽ നിന്ന് തുടങ്ങുക, റിവ്യൂസ് നേടുക, പിന്നെ നിരക്ക് കൂട്ടുക.  2. ബ്ലോഗിംഗ് ബ്ലോഗിംഗ് ഇന്...

മുഖ്യമന്ത്രിയുടെ കൈ 'പൊലിച്ചു'; കൊല്ലത്ത് നൽകിയ ബോട്ടിലെ...

Image
  മുഖ്യമന്ത്രിയുടെ കൈ 'പൊലിച്ചു'; കൊല്ലത്ത് നൽകിയ ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്ക് കന്നിക്കൊയ്ത്തിൽ നാല് ലക്ഷം രൂപയുടെ മീൻ മത്സ്യത്തൊഴിലാളികൾ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. അവരെ സഹായിക്കേണ്ടത് സർക്കാരിൻറെ ബാധ്യത കൂടിയാണ്.  തൊഴിൽപരമായമായും സാമ്പത്തികമായും നേരിടുന്ന പ്രശ്നങ്ങൾക്ക് പുറമെ പ്രകൃതിദുരന്തത്തിന്റെ കൂടി ഭീഷണിയിലാണ് അവർ എല്ലായിപ്പോഴും മുഖ്യമന്ത്രി നൽകിയ ബോട്ടുമായി മെയ് 29ന് രാത്രിയിലാണ് കൊല്ലത്തെ മൽസ്യത്തൊഴിലാളികൾ ആദ്യമായി കടലിൽ പോയത്. നാലുദിവസത്തെ പണികഴിഞ്ഞ് ഇന്നലെയാണ് സെന്‍റ് ആന്‍റണി നീണ്ടകര തുറമുഖത്ത് തിരിച്ചെത്തിയത്. ബോട്ട് കണ്ട് തുറമുഖത്ത് ഉണ്ടായിരുന്നവർ അമ്പരന്ന് പോയി. ബോട്ടിൽ നിറയെ മൽസ്യം. ഹാർബറിലെ ലേലത്തിനൊടുവിൽ നാല് ലക്ഷം രൂപയുടെ മത്സ്യമാണ് ഈ ബോട്ടിൽനിന്ന് മാത്രം വിറ്റുപോയത്. വേളപ്പാര, വറ്റപ്പാര, വറ്റ, ഹമൂര്‍, അഴുക, ചെമ്പല്ലി, മോദ തുടങ്ങിയ വമ്പൻ മൽസ്യങ്ങളാണ് ഇവർക്ക് ലഭിച്ചത്. ഇവർ കൊണ്ടുവന്ന വേളപ്പാരയ്ക്ക് മാത്രം നീണ്ടകരയിൽ മൂന്നുലക്ഷം രൂപയോളം വില ലഭിച്ചുl മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രി നൽകിയ ബോട്ട് ആദ്യത്തെ തവണ കടലിൽ പോയി തിരികെ വന്നപ്പോൾ നിറയെ മൽസ്യം. ആ...

അരി കൊമ്പനെ തുറന്നുവിട്ടു

Image
  ജനവാസ മേഖലയിലിറങ്ങിയതിനെത്തുടര്‍ന്ന് മയക്കുവെടി വച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് അപ്പര്‍ കോതയാര്‍ വനമേഖലയില്‍ തുറന്നുവിട്ടു.*  തെക്കന്‍ കേരളത്തിലെ നെയ്യാര്‍, ശെന്തുരുണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അപ്പര്‍ കോതയാര്‍ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുമായി ബന്ധപ്പെട്ട കേസ് മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്നതിനു മുമ്പേ ആനയെ തുറന്നുവിട്ടു. ആനകൾ ഉണ്ടാക്കുന്ന സാമൂഹ പ്രശ്നങ്ങൾ നിരവധിയാണ്. ആനകൾ ജനവാസയോഗ്യമായ പ്രദേശങ്ങൾ ഇറങ്ങി കൃഷി നശിപ്പിക്കുന്ന ആളുകളെ ഉപദ്രവിക്കുകയും ചെയ്യുകയും കേരളത്തിൽ പതിവായിരിക്കുകയാണ്. അരിക്കൊമ്പനെ കേരളത്തിലേക്കു തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെടുന്ന കൊച്ചി സ്വദേശിനി റബേക്കയുടെ ഹര്‍ജി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്.  പ്രശസ്തിക്കുവേണ്ടിയെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്.* കേസ് ഫോറസ്റ്റ് ബെഞ്ചിനു വിട്ടു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ഹര്‍ജിക്കാരിയുടെ ആവശ്യം കോടതി തള്ളി. ഹർജിക്കാരി തുടർനടപടിക്ക് പോകുമോ എന്നത് കാത്തിരുന്നു കാണാം.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് 300 കവിഞ്ഞാല്‍‍ എന്ത് സംഭവിക്കും.....

Image
  ​​ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുകയാണ്. പ്രമേഹത്തിലെ പഞ്ചസാരയുടെ അളവ് രോഗിയുടെ അവസ്ഥയുടെ പ്രധാന സൂചകമാണെന്ന് എല്ലാവർക്കും അറിയാം. എന്നിരുന്നാലും, അസുഖമുള്ളവർ മാത്രമേ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ (അല്ലെങ്കിൽ ഗ്ലൂക്കോസിന്റെ) അളവ് പരിശോധിക്കേണ്ടതുണ്ടെന്നത് തെറ്റിദ്ധാരണയാണ്. ഈ സൂചകം സാധാരണ പരിധി കവിയുന്നില്ലെന്ന് ഉറപ്പാക്കാൻ ആരോഗ്യമുള്ള ആളുകളും നിർദ്ദേശിക്കുന്നു. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, നിങ്ങളുടെ രക്തത്തിൽ എത്ര പഞ്ചസാര സ്വീകാര്യമാണ്? നിശ്ചിത പരിധിക്കുള്ളിൽ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്താൻ എന്താണ് ചെയ്യേണ്ടത്? നിങ്ങൾ ഇതുവരെ രോഗനിർണയം നടത്തിയിട്ടില്ലെങ്കിൽ എപ്പോഴാണ് വിഷമിക്കേണ്ടത്? പ്രമേഹവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ ലോകത്ത് നടക്കുന്നുണ്ട് പല രാജ്യങ്ങളിലെ ജനങ്ങളിലും പലതരത്തിലാണ് പ്രമേഹ സാധ്യതകൾ കാണുന്നത്. ഭക്ഷണരീതി, ജീവിതശൈലി, കാലാവസ്ഥ, ഒപ്പം വ്യായാമം ഇവയൊക്കെ പ്രമേഹ സാധ്യതയുള്ള കാരണമായി കണ്ടെത്തിയിരിക്കുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനമായും ടൈപ്പ് വ...

മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്ത് ഏപ്രിൽ, മെയ് മാസങ്ങളിൽ

Image
മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തും. താലൂക്ക് തലത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് കലക്ട്രേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് അദാലത്ത് നടത്തുക. ഇതിൽ എത്രത്തോളം പരാതികൾ തീർപ്പാകും എന്നതാണ് മുഖ്യപ്രശ്നം. ജില്ലാതലത്തില്‍ അദാലത്തിന്‍റെ ചുമതല മന്ത്രിമാര്‍ക്ക് നിശ്ചയിച്ചു. നടത്തിപ്പ്, സംഘാടനം എന്നിവ ജില്ലാ കലക്ടര്‍മാരുടെ ചുമതലയാണ്. അദാലത്തിലേയ്ക്ക് പരിഗണിക്കേണ്ട പരാതികൾ ഏപ്രിൽ 1 മുതൽ 10 വരെയുളള പ്രവർത്തി ദിവസങ്ങളിൽ സ്വീകരിക്കും. പൊതുജനങ്ങൾക്ക് ഓൺലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ സമർപ്പിക്കാവുന്നതാണ്. ഇതിനാവശ്യമായ ഓൺലൈൻ സംവിധാനം ഒരുക്കും.  പരി​ഗണിക്കുന്ന വിഷയങ്ങൾ നിരവധിയാണ് ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, തരംമാറ്റം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം) സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ റവന്യൂ റി...

ഞങ്ങൾ ജനങ്ങൾക്ക് പറയാനുള്ളത് ഇത്രമാത്രം...ഞങ്ങളുടെ ആയുസ്സും ആരോഗ്യവും നിങ്ങൾ രണ്ടു മുന്നണിക്കാരും കൂടി നശിപ്പിച്ചപ്പോൾ മതിയായില്ലേ?

Image
ഈ ബ്രഹ്മപുരത്തെ മാലിന്യം നിന്ന് കത്തുമ്പോൾ നഷ്ടം ഞങ്ങൾ ജനങ്ങൾക്ക് മാത്രം...ഞങ്ങളുടെ ആയുസ്സും  ആരോഗ്യവും നിങ്ങൾ രണ്ടു മുന്നണിക്കാരും കൂടി നശിപ്പിച്ചപ്പോൾ മതിയായില്ലേ? കൊച്ചിയിലുള്ള എല്ലാവരോടും പോയി കടലിൽ ചാടാൻ പറയാഞ്ഞത് ഭാഗ്യം. അവിടെ തീ ഇട്ടത് കൊച്ചിയിലെ സാധാരണ മനുഷ്യർ ആണോ ? കോൺഗ്രസ്സിനും പരാതി ഇല്ല , സഖാക്കൾക്കും പരാതി ഇല്ല , രണ്ട് പേരും കൂടി ആണല്ലോ കൊച്ചി നഗരത്തിൽ നിന്ന് ഈ മാലിന്യം ലോറിയിൽ കയറ്റി കടംബ്രയാർ കരയിൽ ബ്രഹ്മപുരത്തു കൊണ്ട് പോയി ഇട്ട് നിറച്ച് എല്ലാ വർഷവും കത്തിച്ച് ഈ അഴിമതി സംയുക്തമായി നടത്തി വരുന്നത് . ഇതിന്റെ ദോഷം കൂടുതൽ അനുഭവിക്കുന്നത് തൃക്കാക്കര , തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിക്കാരാണ് . എന്തേ മുഖ്യ മന്ത്രിയും മന്ത്രിമാരും ഒന്നും തീ കത്തുന്നിടത്തു വന്ന് നിന്ന് ഫോട്ടോ എടുത്ത് പ്രഖ്യാപനമൊന്നും നടത്തുന്നില്ലേ ? അന്റാർട്ടിക്കയിൽ എങ്ങിനെ തീരെ മാലിന്യമില്ല എന്ന് പഠിക്കാൻ അവിടെ വരെ ഒന്ന് പോയാലോ ? മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടിയുടെ സമീപനത്തിൽ കാര്യമായ വ്യത്യാസമുണ്ടാകണം. പഠനശേഷം അല്ലാതെ നടക്കുന്ന ഇത്തരം മാലിന്യനിർമാർജന പരിപാടികൾ എത്രത്തോളം പ്രഹസനമാണെന്ന് ക...

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ

Image
  മുട്ടയും പാലും ഒരുമിച്ച് കഴിച്ചാല്‍ ഒരു പ്രശ്‌നവുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍. പ്രാചീനകാലം മുതൽ പലരും ഇത് രണ്ടും ഒരുമിച്ചാണ് കഴിച്ചു വരുന്നത്. മുട്ടയിൽ പാൽ ചേർത്ത് തന്നെ കഴിക്കുന്ന ചില രാജ്യങ്ങൾ ഉണ്ട്. മുട്ടയിലും പാലിലും പ്രോട്ടീന്‍ ധാരാളമുള്ളതിനാല്‍ തന്നെ ഇവ ചേരുമ്പോള്‍ പ്രോട്ടീന്‍ ധാരാളം ലഭിക്കുന്നു. മുട്ടയില്‍ മാത്രം 40 തരം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്. ഇതിനോടൊപ്പം പാലില്‍ അടങ്ങിയിരിക്കുന്ന ല്യൂസിന്‍ പോലെയുള്ള പ്രോട്ടീനുകളും മറ്റും ചേരുമ്പോള്‍ തന്നെ ശരീരത്തിനാവശ്യമായ പ്രോട്ടീന്റെ ഭൂരിഭാഗവും ലഭിക്കുന്നു. പാലിലും, മുട്ടയിലും കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനു വളരെ ഉത്തമമാണ്. ശരീരത്തിന് ആവശ്യമായ പോഷകഗുണങ്ങള്‍ ലഭിക്കുന്നതിനാല്‍ നല്ലൊരു പ്രാതല്‍ ആണ് മുട്ടയും പാലും. ഇവയില്‍ അധികം കൊഴുപ്പ് ഇല്ലാത്തതുകൊണ്ട് തന്നെ തടി കൂടുമെന്നു പേടിക്കേണ്ട. ഭക്ഷണം കഴിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങളെക്കാൾ ഉപരി ഇതിലെ അനാവശ്യ കലോറി ശരീരത്തിൽ കൊഴുപ്പായി അടിച്ചുകൂടുന്നതുമായി ബന്ധപ്പെട്ടാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൻറെ മൂല്യത്തെക്കുറിച്ച് നമ്മൾക്ക് ബോ...